Powered By Blogger

Friday 28 July 2017

"കാവ്വ്യ ധൈര്യങ്ങളുടെ കവി" -സച്ചിദാനന്ദൻ -------------------------------------------------------------------


സ്തുതി ,സ്തോത്രം പദ്യകരകൗശലം തുടങ്ങിയ പഴഞ്ചൻ പരിപാടികൾക്കെതിരെയാണ് എന്റെ പ്രിയ കവി സച്ചിദാനന്ദൻ നിലനിൽക്കുന്നത് എന്നാണു ഞാൻ കരുതിയിരുന്നത് .എനിക്ക് തെറ്റിയിരിക്കുന്നു .ബാലചന്ദ്രൻ ചുള്ളിക്കാട് എന്റെ പ്രിയ കവി സച്ചിദാനന്ദനെക്കുറിച്ച് കവിത എഴുതുന്നു .തിരിച്ച്‌ എന്റെ പ്രിയ കവി സച്ചിദാനന്ദൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ കുറിച്ചും കവിത എഴുതുന്നു .ഇതും സ്തുതിയാണ് സർ . പണ്ട് രാജകൊട്ടാരത്തിലെ കവികൾ രാജാവിനെക്കുറിച്ച് സ്തുതിച്ചെഴുതിയിരുന്നതും എന്റെ രണ്ട് പ്രിയ കവികൾ ഇപ്പോൾ ചെയ്യുന്നതും അതേ സ്തുതികളുടെ ഗണത്തിൽപെട്ടതാണ്.
കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അറുപതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന
കുന്നംകുളം സമ്മേളനത്തിൽവച്ച് കവി സച്ചിദാനന്ദൻ മൗലികത എന്നൊന്നില്ല എന്ന് വീണ്ടും ആവർത്തിച്ചിരുന്നു. എല്ലാം തുടർച്ചമാത്രമാണെന്നു ഒരൊഴുക്കന്മട്ടിൽ പറഞ്ഞ്, എന്റെ തുടർച്ചയാണ് ബാലചന്ദ്രൻ ചുള്ളിക്കാട് എന്നും അല്ലെങ്കിൽ ബാലചന്ദ്രൻ ചുള്ളിക്കാടിനും മൗലികത ഇല്ലാ എന്നുമാണ്അദ്ദേഹം പറയാതെ പറയുന്നത് . കവിക്ക് മൗലികതയില്ലെന്ന ബോധ്യത്താലും എക്റ്റിവിസം കൊണ്ടുള്ള കരകൗശലപ്പണിയാൽ കവി എന്നനിലയിൽ പ്രശസ്തനാകുകയും ചെയ്തു എന്നാണു ഞാൻ പറഞ്ഞത് എന്ന് ആരും തെറ്റിദ്ധരിക്കരുത് .അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതികരണങ്ങളോട് എതിർപ്പുണ്ടെങ്കിലും കവി സച്ചിദാനന്ദൻ തന്നെയാണ് മലയാളത്തിലെ "കാവ്വ്യ ധൈര്യങ്ങളുടെ കവി" അല്ലെങ്കിൽ അത്തരമൊരു മൂവ്മെന്റിന്റെ അഗ്രഗാമി .ആ ധൈര്യത്തിലാണ് കുട്ടികളെ നമ്മളൊക്കെ ലക്കും ലഗാനുമില്ലാതെ കവിത എഴുതുന്നത് .പക്ഷെ മൗലികത എന്നൊന്നുണ്ട്.

No comments:

Post a Comment