ഭീമന്റെ കാലിൽകൊണ്ട മുള്ളിൽ ഒരു വൈലോപ്പിള്ളി അവതാരിക
////////////////////////////////////////////////////////////////////////
ജയൻ എടക്കാട്ട്
////////////////////////////////////////////////////////////////////////
ജയൻ എടക്കാട്ട്
"പണ്ടത്തെ പെണ്ണുങ്ങൾതൻ കർക്കശ സ്വഭാവത്തിൽ
മുള്ളുകുത്തലാണെന്നും പുരുഷപാദങ്ങളിൽ
ദ്രൗപതീശാഠ്യം മൂലമലഞ്ഞു കാട്ടിൽ ഭീമൻ
സുന്ദരീ സീതമൂലം രാമനും, തളർന്നത്രെ "
മലയാളത്തിന്റെ എന്നത്തേയും കാവ്യാ ശ്രീമാനായ വൈൽപോപ്പിള്ളി ശ്രീധരമേനോൻ ഹൃദ്ധ്യസ്ഥമാക്കിയിരുന്ന മുകളിലുദ്ധരിച്ച നാലുവരികൾ രചിച്ചത് ജോതിഷ രംഗത്തെ പ്രഗൽഭനായ പെരിങ്ങോട് ശങ്കരനാരായണനാണ്. മാത്രമല്ല പെരിങ്ങോട് ശങ്കരനാരായണന്റെ ആദ്യ കവിതാസമാഹാരമായ ഉദയാൽപരം എന്ന പുസ്തകത്തിന് വിശദമായൊരു അവതാരികയും വൈലോപ്പിള്ളിയിൽ നിന്നൂഎഴുതികിട്ടാനുള്ള ഭാഗ്യം പെരിങ്ങോടിനുണ്ടായി .കവിതാ സാഹിത്യ രംഗത്ത് പ്രസിദ്ധനൊന്നു മല്ലാതിരുന്ന ഒരു കവിയുടെ കവിതാ ശകലം ഹൃദ്ധ്യസ്ഥമാക്കുകയും അതെ കുറിച്ച് എഴുതുകയും ചെയ്യുക എന്നൊക്കെ വൈലോപ്പിള്ളിയുടെ ഗരിമയാണ്.എന്നാൽ കവിക്ക് അതിനുള്ള സന്നദ്ധത ഉണ്ടാകുന്നത് പെരിങ്ങോടിന്റെ ഭാവനനയും അതിനു കാരണമായ ഭീമന്റെ കാലിലെ മുള്ളുകൊള്ളലുമാണ് . പെരിങ്ങോട് തന്ടെ ഭവാനയിലൂടെ ഭീമന്റെ കാലിൽ മുള്ളുകൊള്ളിച്ചത് വൈലോപ്പിള്ളിക്ക് കൊണ്ടു എന്ന് പറയുന്നതാകും ശരി. നാലു പതീറ്റാണ്ടു മുൻപ് വൈലോപ്പിള്ളി തൃശൂർ ദേവസ്വം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലം, തൊട്ടടുത്ത ക്വാർട്ടേഴ്സിൽ ടെലിഫോൺ ഡിപ്പാർട്മെന്റിൽ ജൂനിയർ എൻജിനിയർ ആയി ജോലി ചെയ്യുന്ന പെരിങ്ങോട് ശങ്കരനാരായണനും. ഒരിക്കൽ വൈലോപ്പിള്ളിയെ സന്ദർശിക്കാനെത്തിയ മഹാകവി അക്കിത്തം വൈലോപ്പിള്ളിയെ ശങ്കരനാരായണന് പരിചയപ്പെടുത്തിക്കൊടുക്കുന്നു . ആ പരിചയപ്പെടൽ ഗുരുശിഷ്യബന്ധമായി വളർന്നു .അല്പസ്വല്പം എഴുത്തൊക്കെ ഉണ്ടായിരുന്നതിനാൽ ഒരു കവിതാസമാഹാരം പുറത്തിറക്കാൻ ശങ്കരനാരായണൻ ആഗ്രഹിച്ചിരുന്ന കാലം .കവി എ സ് രമേശൻ നായരുടെ പ്രേരണയിൽ അതിനു ആക്കം കൂടി . കയ്യെഴുത്തു പ്രതി അക്കിത്തവും രമേശൻ നായരും വായിച്ചു .അവതാരിക വൈലോപ്പിള്ളിയുടേതാകണം എന്ന തീരുമാനത്തിലെത്തി .വൈലോപ്പിള്ളി എഴുതിയില്ലെങ്കിൽ അക്കിത്തം എഴുതാമെന്ന് സമ്മതിച്ചു .വൈലോപ്പിള്ളിയുമായി ശങ്കരനാരായണന് നല്ല പരിചയമുണ്ടല്ലോ? , അപ്പോൾ പിന്നെ അവതാരിക കിട്ടാതിരിക്കില്ല വൈലോപ്പിള്ളിയുടെ അവതാരിക ലഭിക്കുക എന്നത് അത്യ അപൂർവ്വ സൗഭാഗ്യമാണെന്നു രമേശൻ നായരും പറഞ്ഞു . അങ്ങിനെ ശങ്കരനാരായണൻ തന്റെ കവിതകളുടെ കയ്യെഴുത്തുപ്രതിയുമായി വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ശങ്കരനാരായണൻ കയ്യക്ഷരം നന്നല്ലെന്നു പറഞ്ഞ് കയ്യെഴുത്തു പ്രതി ശങ്കരനാരായണന് തിരികെ നൽകി.പെരിങ്ങോട് തന്റെ ഓഫീസിലെ സ്റ്റാഫിനെ കൊണ്ടു കയ്യെഴുത്തു പ്രതി മാറ്റിഎഴുതി വീണ്ടും വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസങ്ങൾക്കു ശേഷം ശങ്കരനാരായണൻ കവിക്കായി ഏർപ്പെടുത്തിയ ചായസൽക്കാരത്തിനിടെ വൈലോപ്പിള്ളി പറഞ്ഞു ' ശങ്കരനാരായണാ കാപ്പി വാങ്ങി തന്നതുകൊണ്ടൊന്നും അവതാരിക എഴുതിത്തരില്ല കവിത നന്നാകണം എന്നാലേ എഴുതൂ. . ആറുമാസം കഴിഞ്ഞു വൈലോപ്പിള്ളി ശങ്കരനാരായണനോട് പറഞ്ഞു.ശങ്കരനാരായണന്റെ കവിത പൊതുവെ ഒരു യുവ കവിയുടെ ശ്രമമെന്ന നിലയിൽ ശ്ലാഘനീയമാണ്.ചില സംസംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞു നാല് വരി കാണാതെ ചൊല്ലി .
" പണ്ടത്തെ പെണ്ണുങ്ങൾ തൻ കർക്കശ സ്വഭാവത്തിൻ
മുള്ളു കുത്തലാണെന്നും പുരുഷ പാദങ്ങളിൽ
ദ്രൗപതി ശാഠ്യം മൂലമലഞ്ഞു ഭീമൻ
സുന്ദരി സീതമൂലം രാമനും തളർന്നത്രെ ''
തുടർന്ന് ചോദിച്ചു, ശങ്കരനാരായണാ എങ്ങിനെയാണ് രാമന്റെയും ഭീമൻടെയും കാലിൽ മുള്ളുകൊണ്ടത് .
പെരിങ്ങോട് വിശദീകരിച്ചു . പെണ്ണുങ്ങളുടെ കർക്കശസ്വഭാവത്തിന്ടെ മുള്ളുകുത്തലാണത്. യഥാർത്ഥത്തിലുള്ള മുല്ലുകുത്തലാകണമെന്നില്ല എന്ന് അങ്ങേക്ക് അറിയാമല്ലോ ? ശ്രീരാമന്റെ കാലിൽ മുള്ളുകുത്താനുണ്ടായ സാഹചര്യം രാമായണത്തിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ശ്രീരാമൻ വന വാസത്തിനു പോയപ്പോൾ അണിഞ്ഞിരുന്ന മെതിയടി ഭരതൻ ശ്രീരാമനോട് ആവശ്യപ്പെട്ട് കൊട്ടാരത്തിലേക്ക് കൊണ്ടുപോന്നിരുന്നു .ആ മെതിയടി സിംഹാസനത്തിൽ വെച്ചുകൊണ്ടാണ് ഭരതൻ രാജ്യം ഭരിച്ചത്. വനത്തിൽ വെച്ച് സീതാപഹരണം നടന്നപ്പോൾ സീതയെ അന്വേഷിച്ചു വനത്തിൽ അലഞ്ഞ രാമന് മുള്ളുകുത്തേൽക്കേണ്ടി വന്നിട്ടുണ്ട് . പൊന്മാനിനെ വേണമെന്ന സീതയുടെ നിര്ബന്ധ ബുദ്ധികൂടിയാണല്ലോ സീതാപഹരണത്തിനു വഴി തെളിയിച്ചത് .പെരിങ്ങോടിന്റെ ഈ ഉത്തരം വൈലോപ്പിള്ളിയെ സന്തോഷിപ്പിച്ചു .
അപ്പോൾ ഭീമന്റെ കാലിൽ എങ്ങിനെയാ മുള്ളുകുത്തിയത് ? എന്നായി അടുത്ത ചോദ്യം. പെരിങ്ങോട് വിശദീകരിച്ചു . അക്കാര്യം മഹാഭാരതത്തിലില്ലാത്തതാണ് .എന്റെ ഭാവനയിൽ സൃഷ്ടിച്ചതാണ്. പാഞ്ച പാണ്ഡവന്മാർക്കു പത്നിയായ പാഞ്ചാലിയുടെ അന്തപുര അറയിൽ ഏതെങ്കിലും ഒരു ഭർത്താവ് പ്രവേശിച്ചിരിക്കുമ്പോൾ മറ്റു ഭർത്താക്കന്മാരാരും കയറിക്കൂടാ എന്ന നിയമം ഉണ്ട്. ആ നിയമം തെറ്റിച്ച ആൾ പ്രായശ്ചിത്തമായി ഒരു വർഷക്കാലം സന്ന്യാസം സ്വീകരിച്ചു കാട്ടിൽ വസിക്കണം എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് അന്തപുരത്തിൽ പ്രവേശിക്കുന്ന ആൾ അതിൻറെ അടയാളമായി തൻറെ പാദുകം(ചെരിപ്പ് ) പുറത്തു വെക്കാറുണ്ട്. ഇതുകണ്ടാൽ വേറെ ആരും അന്തപുരത്തിൽ കടക്കുകയില്ല . ഒരിക്കൽ ധർമ്മപുത്രർ തന്ടെ അന്തപുരത്തിൽ വെച്ച് പാഞ്ചാലിയോടൊത്തു പ്രണയ ലീലകളിൽ മുഴുകി ഇരിക്കുകയായിരുന്നു .ആ സമയം പുറത്തു വെച്ചിരുന്ന ചെരുപ്പ് ഒരു പട്ടികടിച്ചുകൊണ്ടുപോയി .അപ്പോൾ അർജുനൻ അന്തപുരത്തിന് മുൻപിൽ എത്തുകയും അടയാള ചിഹ്നമായി ആരുടെയും ചെരുപ്പ് കാണാത്തതിനാൽ അന്തപുരത്തിനകത്തു പ്രവേശിച്ചു .എന്നാൽ അവിടെ ജ്യേഷ്ഠനായ ധർമ്മപുത്രരും പാഞ്ചാലിയും പ്രണയ കേളികളിൽ മുഴുകിയിരിക്കുന്നു കാണാനിടയായി .നിയമം തെറ്റിച്ചു അന്തപുരത്തിൽ കടക്കുകയും സുരതകേളികൾ കാണാനിടയായതിന്ടെയും പ്രായശ്ചിത്തമായി അർജുനൻ സന്ന്യാസം സ്വീകരിച്ചു കാട്ടിലേക്ക് പോയി .സുരതഭംഗത്തിനിടയായാക്കിയ ആ പട്ടിയെ യുധിഷ്ടിരന് ശപിച്ച കഥയുമുണ്ട് .അതിങ്ങനെയായിരുന്നു .തുറസ്സായ സ്ഥലങ്ങളിൽ അവഹേളനം ഏറ്റുകൊണ്ട് ദുസ്സഹമായ ഒരു വിനാഴിക നീണ്ടു നിൽക്കുന്ന സുരതമാകട്ടെ നിങ്ങളുടേതെന്നായിരുന്നു അത്അങ്ങിനെയാണത്രെ നായ്ക്കളുടെ സുരതം ഇപ്പോൾ കാണുന്ന ഈ വിധമായി തീർന്നത് . ഇതൊക്കെ മഹാഭാര തത്തിലുള്ളതാണ് .
എന്നാൽ പെരിങ്ങോടിന്റെ ഭീമകഥ വേറെയാണ്.കല്യാണ സൗഗന്ധികം പുഷ്പം ലഭിക്കണമെന്ന പാഞ്ചാലിയുടെ അതിയായ ആഗ്രഹം സഫലീകരിക്കാൻ ഭീമൻ തയ്യാറായി . പാഞ്ചാലിയുടെ നിര്ബന്ധ ബുദ്ധിയിൽ ഭീമന് അത് സമ്മതിക്കേണ്ടി -വന്നു.പൂപറിക്കാൻ പോകുന്നതിനുമുമ്പ് ഭീമൻ ചോദിച്ചു .കട്ടിൽ പോയി എല്ലാ ആപത്ഘട്ടങ്ങളേയും തരണം ചെയ്ത് പുഷ്പം ഞാൻ കൊണ്ടുവരാം. വാടാതെ സുഗന്ധം നഷ്ടപ്പെടാതെ അത് പാഞ്ചാലിക്ക് സമ്മാനിക്കാം.വാടി സുഗന്ധമില്ലാത്ത സൗഗന്ധികം കിട്ടിയിട്ട് കാര്യമില്ല. അത് കൊണ്ട് ഞാൻ തിരികെ എത്തിയ ഉടനെ പൂക്കൾ പാഞ്ചാലിയുടെ കയ്യിൽ എത്തിക്കാൻ എന്താണ് മാർഗ്ഗം .വരുന്ന സമയത്തു് ഭർത്താക്കന്മാർ ആരെങ്കിലും പാഞ്ചാലിയുടെ അന്തപുരത്തിൽ പ്രവേശിച്ചിട്ടുങ്കിൽ ഒരു പക്ഷെ ഭീമന് പാഞ്ചാലിയെ കാണാനാകില്ല .അപ്പോളേക്കും പൂക്കൾ വാടി സുഗന്ധം നഷ്ട്ടപ്പെട്ടിട്ടുണ്ടാകും.പാഞ്ചാലി അതിനു ഉടനെ ഉപായം പറഞ്ഞു. അതിനു അങ്ങ് ഒരു കാര്യം ചെയ്യൂ അങ്ങയുടെ വലിയചെരുപ്പുകൾ അന്ത പൂരത്തിന് പുറത്തു അടയാളമായി വെക്കുക . അപ്പോൾ മറ്റുള്ളവർ ഭീമൻ അകത്തുണ്ടെന്നു കരുതി മടങ്ങിക്കൊള്ളും. അപ്പോൾ ഭീമൻ പൂക്കളുമായി നേരെ അന്തപുരത്തിലേക്കു കടന്നു വരികയും ചെയ്യാം. അപ്രകാരം പാഞ്ചാലിയുടെ ആവശ്യമനുസരിച്ചു ഭീമൻ തന്റെ വലിയ പാദുകങ്ങൾ കാന്തപുരത്തിന് മുമ്പിൽ അഴിച്ചുവെച്ചാണ് സൗഗന്ധിക പുഷ്പങ്ങൾ തേടി വനത്തിലേക്ക് പോയത്. പാദുകങ്ങൾ ഇല്ലാതെ കാട്ടിൽ അലഞ്ഞ ഭീമന് തീർച്ചയായും മുള്ളുകുത്തേറ്റിട്ടുണ്ടാകും'
. ഈ ഭീമ കഥ കേട്ടതും വൈലോപ്പിള്ളി പറഞ്ഞു ശങ്കരനാരായണന്റെ ഭാവന അതിഗംഭീരമായിരിക്കുന്നു .കവിതയ്ക്ക് ഞാൻ അവതാരിക എഴുതിത്തരാമെന്നു പറഞ്ഞു
'.നാല് വരിയിൽ രണ്ടു ഇതിഹാസങ്ങളിലെ സത്യത്തെ സമർത്തിച്ചിരിക്കുന്നു'. എന്നിങ്ങനെയുള്ള അവതാരിക 1985 ആഗസ്ത് 18 നു പെരിങ്ങോടിനു ലഭിച്ചു . തകഴിക്കു ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചപ്പോൾ കുന്നംകുളം ബോയ്സ് ഹൈസ്കൂളിൽ വെച്ച് നൽകിയ സ്വീകരണ സമ്മേളന വേദിയിൽ വെച്ച് വൈലോപ്പിള്ളിയുടെ അവതരികയുള്ള പെരുങ്ങോടിന്റെ ''ഉദയാല്പരം'' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഏതാണ്ട് മൂന്നു മാസത്തിനു ശേഷം വൈലോപ്പിള്ളി ഈ ലോകത്തോട് വിടപറഞ്ഞു ''അരയന്നം'' പോലെയുള്ള ഒപ്പുള്ള ആ അവതാരിക പെരിങ്ങോട് ശങ്കരനാരായണൻ നിധിപോലെ സൂക്ഷിക്കുന്നു.
മുള്ളുകുത്തലാണെന്നും പുരുഷപാദങ്ങളിൽ
ദ്രൗപതീശാഠ്യം മൂലമലഞ്ഞു കാട്ടിൽ ഭീമൻ
സുന്ദരീ സീതമൂലം രാമനും, തളർന്നത്രെ "
മലയാളത്തിന്റെ എന്നത്തേയും കാവ്യാ ശ്രീമാനായ വൈൽപോപ്പിള്ളി ശ്രീധരമേനോൻ ഹൃദ്ധ്യസ്ഥമാക്കിയിരുന്ന മുകളിലുദ്ധരിച്ച നാലുവരികൾ രചിച്ചത് ജോതിഷ രംഗത്തെ പ്രഗൽഭനായ പെരിങ്ങോട് ശങ്കരനാരായണനാണ്. മാത്രമല്ല പെരിങ്ങോട് ശങ്കരനാരായണന്റെ ആദ്യ കവിതാസമാഹാരമായ ഉദയാൽപരം എന്ന പുസ്തകത്തിന് വിശദമായൊരു അവതാരികയും വൈലോപ്പിള്ളിയിൽ നിന്നൂഎഴുതികിട്ടാനുള്ള ഭാഗ്യം പെരിങ്ങോടിനുണ്ടായി .കവിതാ സാഹിത്യ രംഗത്ത് പ്രസിദ്ധനൊന്നു മല്ലാതിരുന്ന ഒരു കവിയുടെ കവിതാ ശകലം ഹൃദ്ധ്യസ്ഥമാക്കുകയും അതെ കുറിച്ച് എഴുതുകയും ചെയ്യുക എന്നൊക്കെ വൈലോപ്പിള്ളിയുടെ ഗരിമയാണ്.എന്നാൽ കവിക്ക് അതിനുള്ള സന്നദ്ധത ഉണ്ടാകുന്നത് പെരിങ്ങോടിന്റെ ഭാവനനയും അതിനു കാരണമായ ഭീമന്റെ കാലിലെ മുള്ളുകൊള്ളലുമാണ് . പെരിങ്ങോട് തന്ടെ ഭവാനയിലൂടെ ഭീമന്റെ കാലിൽ മുള്ളുകൊള്ളിച്ചത് വൈലോപ്പിള്ളിക്ക് കൊണ്ടു എന്ന് പറയുന്നതാകും ശരി. നാലു പതീറ്റാണ്ടു മുൻപ് വൈലോപ്പിള്ളി തൃശൂർ ദേവസ്വം ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാലം, തൊട്ടടുത്ത ക്വാർട്ടേഴ്സിൽ ടെലിഫോൺ ഡിപ്പാർട്മെന്റിൽ ജൂനിയർ എൻജിനിയർ ആയി ജോലി ചെയ്യുന്ന പെരിങ്ങോട് ശങ്കരനാരായണനും. ഒരിക്കൽ വൈലോപ്പിള്ളിയെ സന്ദർശിക്കാനെത്തിയ മഹാകവി അക്കിത്തം വൈലോപ്പിള്ളിയെ ശങ്കരനാരായണന് പരിചയപ്പെടുത്തിക്കൊടുക്കുന്നു . ആ പരിചയപ്പെടൽ ഗുരുശിഷ്യബന്ധമായി വളർന്നു .അല്പസ്വല്പം എഴുത്തൊക്കെ ഉണ്ടായിരുന്നതിനാൽ ഒരു കവിതാസമാഹാരം പുറത്തിറക്കാൻ ശങ്കരനാരായണൻ ആഗ്രഹിച്ചിരുന്ന കാലം .കവി എ സ് രമേശൻ നായരുടെ പ്രേരണയിൽ അതിനു ആക്കം കൂടി . കയ്യെഴുത്തു പ്രതി അക്കിത്തവും രമേശൻ നായരും വായിച്ചു .അവതാരിക വൈലോപ്പിള്ളിയുടേതാകണം എന്ന തീരുമാനത്തിലെത്തി .വൈലോപ്പിള്ളി എഴുതിയില്ലെങ്കിൽ അക്കിത്തം എഴുതാമെന്ന് സമ്മതിച്ചു .വൈലോപ്പിള്ളിയുമായി ശങ്കരനാരായണന് നല്ല പരിചയമുണ്ടല്ലോ? , അപ്പോൾ പിന്നെ അവതാരിക കിട്ടാതിരിക്കില്ല വൈലോപ്പിള്ളിയുടെ അവതാരിക ലഭിക്കുക എന്നത് അത്യ അപൂർവ്വ സൗഭാഗ്യമാണെന്നു രമേശൻ നായരും പറഞ്ഞു . അങ്ങിനെ ശങ്കരനാരായണൻ തന്റെ കവിതകളുടെ കയ്യെഴുത്തുപ്രതിയുമായി വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ശങ്കരനാരായണൻ കയ്യക്ഷരം നന്നല്ലെന്നു പറഞ്ഞ് കയ്യെഴുത്തു പ്രതി ശങ്കരനാരായണന് തിരികെ നൽകി.പെരിങ്ങോട് തന്റെ ഓഫീസിലെ സ്റ്റാഫിനെ കൊണ്ടു കയ്യെഴുത്തു പ്രതി മാറ്റിഎഴുതി വീണ്ടും വൈലോപ്പിള്ളിയെ ചെന്നു കണ്ടു .കുറച്ചു ദിവസങ്ങൾക്കു ശേഷം ശങ്കരനാരായണൻ കവിക്കായി ഏർപ്പെടുത്തിയ ചായസൽക്കാരത്തിനിടെ വൈലോപ്പിള്ളി പറഞ്ഞു ' ശങ്കരനാരായണാ കാപ്പി വാങ്ങി തന്നതുകൊണ്ടൊന്നും അവതാരിക എഴുതിത്തരില്ല കവിത നന്നാകണം എന്നാലേ എഴുതൂ. . ആറുമാസം കഴിഞ്ഞു വൈലോപ്പിള്ളി ശങ്കരനാരായണനോട് പറഞ്ഞു.ശങ്കരനാരായണന്റെ കവിത പൊതുവെ ഒരു യുവ കവിയുടെ ശ്രമമെന്ന നിലയിൽ ശ്ലാഘനീയമാണ്.ചില സംസംശയങ്ങൾ ഉണ്ട് എന്ന് പറഞ്ഞു നാല് വരി കാണാതെ ചൊല്ലി .
" പണ്ടത്തെ പെണ്ണുങ്ങൾ തൻ കർക്കശ സ്വഭാവത്തിൻ
മുള്ളു കുത്തലാണെന്നും പുരുഷ പാദങ്ങളിൽ
ദ്രൗപതി ശാഠ്യം മൂലമലഞ്ഞു ഭീമൻ
സുന്ദരി സീതമൂലം രാമനും തളർന്നത്രെ ''
തുടർന്ന് ചോദിച്ചു, ശങ്കരനാരായണാ എങ്ങിനെയാണ് രാമന്റെയും ഭീമൻടെയും കാലിൽ മുള്ളുകൊണ്ടത് .
പെരിങ്ങോട് വിശദീകരിച്ചു . പെണ്ണുങ്ങളുടെ കർക്കശസ്വഭാവത്തിന്ടെ മുള്ളുകുത്തലാണത്. യഥാർത്ഥത്തിലുള്ള മുല്ലുകുത്തലാകണമെന്നില്ല എന്ന് അങ്ങേക്ക് അറിയാമല്ലോ ? ശ്രീരാമന്റെ കാലിൽ മുള്ളുകുത്താനുണ്ടായ സാഹചര്യം രാമായണത്തിൽ തന്നെ പ്രതിപാദിച്ചിട്ടുണ്ട്. ശ്രീരാമൻ വന വാസത്തിനു പോയപ്പോൾ അണിഞ്ഞിരുന്ന മെതിയടി ഭരതൻ ശ്രീരാമനോട് ആവശ്യപ്പെട്ട് കൊട്ടാരത്തിലേക്ക് കൊണ്ടുപോന്നിരുന്നു .ആ മെതിയടി സിംഹാസനത്തിൽ വെച്ചുകൊണ്ടാണ് ഭരതൻ രാജ്യം ഭരിച്ചത്. വനത്തിൽ വെച്ച് സീതാപഹരണം നടന്നപ്പോൾ സീതയെ അന്വേഷിച്ചു വനത്തിൽ അലഞ്ഞ രാമന് മുള്ളുകുത്തേൽക്കേണ്ടി വന്നിട്ടുണ്ട് . പൊന്മാനിനെ വേണമെന്ന സീതയുടെ നിര്ബന്ധ ബുദ്ധികൂടിയാണല്ലോ സീതാപഹരണത്തിനു വഴി തെളിയിച്ചത് .പെരിങ്ങോടിന്റെ ഈ ഉത്തരം വൈലോപ്പിള്ളിയെ സന്തോഷിപ്പിച്ചു .
അപ്പോൾ ഭീമന്റെ കാലിൽ എങ്ങിനെയാ മുള്ളുകുത്തിയത് ? എന്നായി അടുത്ത ചോദ്യം. പെരിങ്ങോട് വിശദീകരിച്ചു . അക്കാര്യം മഹാഭാരതത്തിലില്ലാത്തതാണ് .എന്റെ ഭാവനയിൽ സൃഷ്ടിച്ചതാണ്. പാഞ്ച പാണ്ഡവന്മാർക്കു പത്നിയായ പാഞ്ചാലിയുടെ അന്തപുര അറയിൽ ഏതെങ്കിലും ഒരു ഭർത്താവ് പ്രവേശിച്ചിരിക്കുമ്പോൾ മറ്റു ഭർത്താക്കന്മാരാരും കയറിക്കൂടാ എന്ന നിയമം ഉണ്ട്. ആ നിയമം തെറ്റിച്ച ആൾ പ്രായശ്ചിത്തമായി ഒരു വർഷക്കാലം സന്ന്യാസം സ്വീകരിച്ചു കാട്ടിൽ വസിക്കണം എന്ന് നിഷ്കര്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് അന്തപുരത്തിൽ പ്രവേശിക്കുന്ന ആൾ അതിൻറെ അടയാളമായി തൻറെ പാദുകം(ചെരിപ്പ് ) പുറത്തു വെക്കാറുണ്ട്. ഇതുകണ്ടാൽ വേറെ ആരും അന്തപുരത്തിൽ കടക്കുകയില്ല . ഒരിക്കൽ ധർമ്മപുത്രർ തന്ടെ അന്തപുരത്തിൽ വെച്ച് പാഞ്ചാലിയോടൊത്തു പ്രണയ ലീലകളിൽ മുഴുകി ഇരിക്കുകയായിരുന്നു .ആ സമയം പുറത്തു വെച്ചിരുന്ന ചെരുപ്പ് ഒരു പട്ടികടിച്ചുകൊണ്ടുപോയി .അപ്പോൾ അർജുനൻ അന്തപുരത്തിന് മുൻപിൽ എത്തുകയും അടയാള ചിഹ്നമായി ആരുടെയും ചെരുപ്പ് കാണാത്തതിനാൽ അന്തപുരത്തിനകത്തു പ്രവേശിച്ചു .എന്നാൽ അവിടെ ജ്യേഷ്ഠനായ ധർമ്മപുത്രരും പാഞ്ചാലിയും പ്രണയ കേളികളിൽ മുഴുകിയിരിക്കുന്നു കാണാനിടയായി .നിയമം തെറ്റിച്ചു അന്തപുരത്തിൽ കടക്കുകയും സുരതകേളികൾ കാണാനിടയായതിന്ടെയും പ്രായശ്ചിത്തമായി അർജുനൻ സന്ന്യാസം സ്വീകരിച്ചു കാട്ടിലേക്ക് പോയി .സുരതഭംഗത്തിനിടയായാക്കിയ ആ പട്ടിയെ യുധിഷ്ടിരന് ശപിച്ച കഥയുമുണ്ട് .അതിങ്ങനെയായിരുന്നു .തുറസ്സായ സ്ഥലങ്ങളിൽ അവഹേളനം ഏറ്റുകൊണ്ട് ദുസ്സഹമായ ഒരു വിനാഴിക നീണ്ടു നിൽക്കുന്ന സുരതമാകട്ടെ നിങ്ങളുടേതെന്നായിരുന്നു അത്അങ്ങിനെയാണത്രെ നായ്ക്കളുടെ സുരതം ഇപ്പോൾ കാണുന്ന ഈ വിധമായി തീർന്നത് . ഇതൊക്കെ മഹാഭാര തത്തിലുള്ളതാണ് .
എന്നാൽ പെരിങ്ങോടിന്റെ ഭീമകഥ വേറെയാണ്.കല്യാണ സൗഗന്ധികം പുഷ്പം ലഭിക്കണമെന്ന പാഞ്ചാലിയുടെ അതിയായ ആഗ്രഹം സഫലീകരിക്കാൻ ഭീമൻ തയ്യാറായി . പാഞ്ചാലിയുടെ നിര്ബന്ധ ബുദ്ധിയിൽ ഭീമന് അത് സമ്മതിക്കേണ്ടി -വന്നു.പൂപറിക്കാൻ പോകുന്നതിനുമുമ്പ് ഭീമൻ ചോദിച്ചു .കട്ടിൽ പോയി എല്ലാ ആപത്ഘട്ടങ്ങളേയും തരണം ചെയ്ത് പുഷ്പം ഞാൻ കൊണ്ടുവരാം. വാടാതെ സുഗന്ധം നഷ്ടപ്പെടാതെ അത് പാഞ്ചാലിക്ക് സമ്മാനിക്കാം.വാടി സുഗന്ധമില്ലാത്ത സൗഗന്ധികം കിട്ടിയിട്ട് കാര്യമില്ല. അത് കൊണ്ട് ഞാൻ തിരികെ എത്തിയ ഉടനെ പൂക്കൾ പാഞ്ചാലിയുടെ കയ്യിൽ എത്തിക്കാൻ എന്താണ് മാർഗ്ഗം .വരുന്ന സമയത്തു് ഭർത്താക്കന്മാർ ആരെങ്കിലും പാഞ്ചാലിയുടെ അന്തപുരത്തിൽ പ്രവേശിച്ചിട്ടുങ്കിൽ ഒരു പക്ഷെ ഭീമന് പാഞ്ചാലിയെ കാണാനാകില്ല .അപ്പോളേക്കും പൂക്കൾ വാടി സുഗന്ധം നഷ്ട്ടപ്പെട്ടിട്ടുണ്ടാകും.പാഞ്ചാലി അതിനു ഉടനെ ഉപായം പറഞ്ഞു. അതിനു അങ്ങ് ഒരു കാര്യം ചെയ്യൂ അങ്ങയുടെ വലിയചെരുപ്പുകൾ അന്ത പൂരത്തിന് പുറത്തു അടയാളമായി വെക്കുക . അപ്പോൾ മറ്റുള്ളവർ ഭീമൻ അകത്തുണ്ടെന്നു കരുതി മടങ്ങിക്കൊള്ളും. അപ്പോൾ ഭീമൻ പൂക്കളുമായി നേരെ അന്തപുരത്തിലേക്കു കടന്നു വരികയും ചെയ്യാം. അപ്രകാരം പാഞ്ചാലിയുടെ ആവശ്യമനുസരിച്ചു ഭീമൻ തന്റെ വലിയ പാദുകങ്ങൾ കാന്തപുരത്തിന് മുമ്പിൽ അഴിച്ചുവെച്ചാണ് സൗഗന്ധിക പുഷ്പങ്ങൾ തേടി വനത്തിലേക്ക് പോയത്. പാദുകങ്ങൾ ഇല്ലാതെ കാട്ടിൽ അലഞ്ഞ ഭീമന് തീർച്ചയായും മുള്ളുകുത്തേറ്റിട്ടുണ്ടാകും'
. ഈ ഭീമ കഥ കേട്ടതും വൈലോപ്പിള്ളി പറഞ്ഞു ശങ്കരനാരായണന്റെ ഭാവന അതിഗംഭീരമായിരിക്കുന്നു .കവിതയ്ക്ക് ഞാൻ അവതാരിക എഴുതിത്തരാമെന്നു പറഞ്ഞു
'.നാല് വരിയിൽ രണ്ടു ഇതിഹാസങ്ങളിലെ സത്യത്തെ സമർത്തിച്ചിരിക്കുന്നു'. എന്നിങ്ങനെയുള്ള അവതാരിക 1985 ആഗസ്ത് 18 നു പെരിങ്ങോടിനു ലഭിച്ചു . തകഴിക്കു ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചപ്പോൾ കുന്നംകുളം ബോയ്സ് ഹൈസ്കൂളിൽ വെച്ച് നൽകിയ സ്വീകരണ സമ്മേളന വേദിയിൽ വെച്ച് വൈലോപ്പിള്ളിയുടെ അവതരികയുള്ള പെരുങ്ങോടിന്റെ ''ഉദയാല്പരം'' എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. ഏതാണ്ട് മൂന്നു മാസത്തിനു ശേഷം വൈലോപ്പിള്ളി ഈ ലോകത്തോട് വിടപറഞ്ഞു ''അരയന്നം'' പോലെയുള്ള ഒപ്പുള്ള ആ അവതാരിക പെരിങ്ങോട് ശങ്കരനാരായണൻ നിധിപോലെ സൂക്ഷിക്കുന്നു.
No comments:
Post a Comment